
എന്നാല്‍ അകമ്പടിക്ക് പൊലീസുകാരില്ലാതിരുന്നതിനാല്‍ പ്രതികളിലൊരാളെ ഹാജരാക്കാനായില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം മാറ്റി വെച്ചത്. മുന്‍ ഡി.വൈ.എസ്.പി എം.വി സുകുമാരന്‍, സി.ഐ മാരായ സിബി തോമസ്, അബ്ദുള്‍ റഹിം, എസ്.ഐ അജിത് കുമാര്‍, എന്നിവരടക്കമുള്ളവരെ നേരത്തെ വിസ്തരിച്ചുരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വിസ്തരിക്കുന്നതോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാകും. 2017 മാര്‍ച്ച് 20 ന് രാത്രിയിലാണ് പള്ളിയിലെ താമസസ്ഥലത്ത് അതിക്രമിച്ച് കയറിയ സംഘം റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. കേളുഗുഡെ സ്വദേശികളായ അഖിലേഷ് എന്ന അഖില്‍ (25), അജേഷ് എന്ന അപ്പു (20), വിപിന്‍ (20) എന്നിവരാണ് കേസിലെ പ്രതികള്‍. 100 സാക്ഷികള്‍ കേസിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം.അശോകനാണ് ഹാജരാകുന്നത്.
Advertisment:പുതിയ വീട് നിർമ്മിക്കാനൊരുങ്ങുകയാണോ?
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്സ് കുമ്പള. ഫോൺ : 9895436683 or Click here
പ്ലാൻ, ത്രീഡി, ഓൺലൈൻ പെർമിറ്റ് തുടങ്ങിയവയ്ക്കായി സമീപിക്കൂ...
സ്മാർട്ട് പ്ലാൻ എഞ്ചിനിയേഴ്സ് കുമ്പള. ഫോൺ : 9895436683 or Click here